Tuesday, March 12, 2019

Digital single-lens reflex camera

The photographer can see the subject before taking an image by the mirror. When taking an image the mirror will swing up and light will go to the sensor instead.
  1. Camera lens
  2. Reflex mirror
  3. Focal-plane shutter
  4. Image sensor
  5. Matte focusing screen
  6. Condenser lens
  7. Pentaprism/pentamirror
  8. Viewfinder eyepieceThe photographer can see the subject before taking an image by the mirror. When taking an image the mirror will swing up and light will go to the sensor instead. 
    1. Camera lens
    2. Reflex mirror
    3. Focal-plane shutter
    4. Image sensor
    5. Matte focusing screen
    6. Condenser lens
    7. Pentaprism/pentamirror
    8. Viewfinder eyepiece
    9. digital single-lens reflex camera(digital SLR or DSLR) is a digital camera that combines the optics and the mechanisms of a single-lens reflex camera with a digital imaging sensor, as opposed to photographic film. The reflex design scheme is the primary difference between a DSLR and other digital cameras. In the reflex design, light travels through the lens, then to a mirror that alternates to send the image to either the viewfinder or the image sensor. The traditional alternative would be to have a viewfinder with its own lens, hence the term "single lens" for this design. By using only one lens, the viewfinder of a DSLR presents an image that will not differ substantially from what is captured by the camera's sensor. A DSLR differs from non-reflex single-lens digital cameras in that the viewfinder presents a direct optical view through the lens, rather than being captured by the camera's image sensor and displayed by a digital screen.
    10. DSLRs largely replaced film-based SLRs during the 2000s, and despite the rising popularity of mirrorlesssystem cameras in the early 2010s, DSLRs remain the most common type of interchangeable lens camera in use as of 2019.
    digital single-lens reflex camera(digital SLR or DSLR) is a digital camera that combines the optics and the mechanisms of a single-lens reflex camera with a digital imaging sensor, as opposed to photographic film. The reflex design scheme is the primary difference between a DSLR and other digital cameras. In the reflex design, light travels through the lens, then to a mirror that alternates to send the image to either the viewfinder or the image sensor. The traditional alternative would be to have a viewfinder with its own lens, hence the term "single lens" for this design. By using only one lens, the viewfinder of a DSLR presents an image that will not differ substantially from what is captured by the camera's sensor. A DSLR differs from non-reflex single-lens digital cameras in that the viewfinder presents a direct optical view through the lens, rather than being captured by the camera's image sensor and displayed by a digital screen.
    DSLRs largely replaced film-based SLRs during the 2000s, and despite the rising popularity of mirrorlesssystem cameras in the early 2010s, DSLRs remain the most common type of interchangeable lens camera in use as of 2019.
digital single-lens reflex camera(digital SLR or DSLR) is a digital camera that combines the optics and the mechanisms of a single-lens reflex camera with a digital imaging sensor, as opposed to photographic film. The reflex design scheme is the primary difference between a DSLR and other digital cameras. In the reflex design, light travels through the lens, then to a mirror that alternates to send the image to either the viewfinder or the image sensor. The traditional alternative would be to have a viewfinder with its own lens, hence the term "single lens" for this design. By using only one lens, the viewfinder of a DSLR presents an image that will not differ substantially from what is captured by the camera's sensor. A DSLR differs from non-reflex single-lens digital cameras in that the viewfinder presents a direct optical view through the lens, rather than being captured by the camera's image sensor and displayed by a digital screen.
DSLRs largely replaced film-based SLRs during the 2000s, and despite the rising popularity of mirrorlesssystem cameras in the early 2010s, DSLRs remain the most common type of interchangeable lens camera in use as of 2019.

Monday, February 18, 2013

പൌരുഷം

വിയര്‍പ്പ് കണങ്ങള്‍ ഉറ്റിവീഴുന്ന 
നിന്‍റെ നെറ്റിത്തടത്തിലൊന്നമര്‍ത്തി
ചുംബിച്ചപ്പോഴേക്കും ഊര്‍ന്നുപോയ-
നിന്നിലെ പൌരുഷം വീണ്ടെടുത്തു 
ഞാന്‍ തിരികെനല്‍കിയാല്‍ 
ആര്‍ത്തലക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റി 
നിന്‍റെ നൌകയുമായി നിനക്ക് 
കുതിച്ചുപായാമോ..?!

Thursday, December 13, 2012

പര്യവസാനം.

ഒരുപാടു കൈകളില്‍---
നിന്നൂര്‍ന്നുവീണാറടി-
മണ്ണിലേക്കെടുക്കുമ്പോഴും
സമയമില്ലെനിക്കിനിയൊന്നിനും
ശിക്ഷകള്‍ ഏറ്റുവാങ്ങീടുക
തന്നെ നിശ്ചയം.

Tuesday, December 11, 2012


തൂങ്ങുന്നതിനിടയില്‍
മരക്കൊമ്പ് പൊട്ടി 
വീണതുകൊണ്ടാവാം
അരത്തൂങ്ങിയെന്നെനിക്ക്
പേരുവീണത്.

Saturday, December 8, 2012


ഉറങ്ങി-കിടക്കുന്നവര്‍!


നമ്മളൊക്കെ പട്ടുമെത്തകളില്‍ 
കിടന്നിട്ടും ഉറക്കം വരാതെ..
ശീതീകരിച്ച മുറികളില്‍ 
ഭാരമേറിയ കമ്പിളികള്‍ക്കുള്ളില്‍
തിരിഞ്ഞും മറിഞ്ഞും..
തിന്നുവീര്‍പ്പിച്ച വയറും തടവി 
ഉദയം കാണും വരെ
ഉറക്കം വരാതെയങ്ങിനെ...

അങ്ങ്..കടത്തിണ്ണകളില്‍
ഉറങ്ങി-കിടക്കുന്ന ആത്മാവുകള്‍!!!
പരുക്കന്‍ പുതപ്പുകള്‍ക്കുള്ളില്‍ 
ഒട്ടിയ വയറുമായി
നാളെയെക്കുറിച്ച അലട്ടലുകളില്ലാതെ 
സുഖനിദ്രയില്‍!!.!

അസൂയാവഹം ഈ ഉറക്കം!
എവിടുന്നു വിലകൊടുത്തു വാങ്ങുമീ മയക്കം!!

Friday, October 5, 2012


എന്‍റെ പേനയില്‍ നിന്നുതിര്‍ന്നുവീഴുന്ന
അക്ഷരങ്ങളിലെ അനാട്ടമിയില്‍
പ്രാസങ്ങള്‍ കടന്നുകൂടാതിരിക്കാന്‍
ഞാന്‍ ശ്രമിക്കുമ്പോഴും
സമാസങ്ങള്‍ വഴിമാറുമ്പോഴും  
എന്‍റെ മനസ്സ്, വരികള്‍ക്കിടയില്‍
വര്‍ണ്ണനകള്‍ ആവശ്യമില്ലാത്ത
നിന്നെ തേടുകയായിരുന്നു.

ഇലപോഴിയുമ്പോള്‍
മരങ്ങള്‍ കരയാറുണ്ടോ?!
ചില്ലകളില്‍ നിന്നും
ഭാരം കൊഴിയുമ്പോള്‍
സന്തോഷിക്കുന്നുണ്ടാവില്ലേ?!
അതോ, കൂടെ ഒന്നായ്‌ കഴിഞ്ഞിട്ട്
വിട്ടകലുമ്പോള്‍ കരയുന്നുണ്ടാകുമോ?!
മരങ്ങള്‍ കരയാറുണ്ടോ?!

Thursday, September 13, 2012


അമ്മയുടെ മുലപ്പാലിനു
സ്നേഹത്തിന്‍റെ
മാധുര്യമുണ്ടായിരുന്നു,
കാമുകിയുടെതിനു
സ്വാര്‍ത്ഥതയുടെ കയ്പ്പും!

പരിഹസിക്കപ്പെടുന്ന ജീവിതത്തിലെ
കഥാപാത്രങ്ങളാകാന്‍ സ്വയം
വിധിയെഴുതി കഴുത്തില്‍
അലങ്കാരമായി കൊണ്ടുനടക്കുന്നവരുടെ
കൂട്ടത്തില്‍ എന്നെ നീ കണ്ടാല്‍
എറിഞ്ഞുകൊല്ലുക!
അതാകും ഞാന്‍ അര്‍ഹിക്കുന്ന
ഏറ്റവും ഉത്‌കൃഷ്ട്ടമായ ഉപഹാരം!

Wednesday, September 7, 2011

കാലം.

കാനുവാനെനിക്ക് കണ്കളില്ലെങ്കിലും
കാണ്മതേറെ ഞാന്‍ കാലത്തിന്‍ കലഹങ്ങള്‍
കേള്ല്ക്കുവാനെനിക്ക് കാതുകളില്ലെന്നാകിലും
കേള്‍പ്പതേറെ ഞാന്‍ കാലത്തിന്‍ കപട മന്ത്രങ്ങള്‍.

Tuesday, August 16, 2011

പ്രണയം.കാമം.മരണം.

പ്രണയം.
കത്തി നില്‍ക്കുന്ന
കൌമാരത്തിലേക്കൊഴിച്ച
ഇന്ധനമായിരുന്നു.

കാമം.
ജ്വലിച്ചുകൊണ്ടിരുന്ന
യൌവ്വനത്തിനുമേല്‍
പെയ്തിറങ്ങിയ
പേമാരിയും.

മരണം.
കത്തുന്ന ചിതക്ക്‌ മുകളില്‍
മഴപെയ്തു കുതിര്‍ന്നാലും
തിരിച്ചുകിട്ടാത്തൊരു
ഏകാന്ത യാത്ര.

Wednesday, July 6, 2011

ഉപമ

"നീ എന്‍റെ കൂടെ ഇറങ്ങി വരികയാണെങ്കില്‍ ഞാന്‍ നിന്നെ 'പൊന്നു'പോലെ നോക്കാം". "ഇല്ലെങ്കിലോ?", "ഇല്ലെങ്കില്‍ 'വെള്ളി'പോലെയെങ്കിലും. "പൊന്നും വെള്ളിയുമാല്ലാതെ മറ്റൊന്നുമില്ലേ ഉപമിക്കാന്‍?", 'നിങ്ങള്‍ സ്ത്രീകളെ ഉപമിക്കാന്‍ ഇതിനേക്കാള്‍ നല്ല വേറെന്തുണ്ട്‌?"

മണ്ണപ്പം

സരളേ, നീ ഓര്‍ക്കുന്നുണ്ടോ പണ്ട് നമ്മള്‍ മണ്ണപ്പം ചുട്ടു കളിച്ചത്? ചിരട്ടയില്‍ മണലും ചെങ്കല്‍ പൊടിയും നിറച്ച് ഞാന്‍ നിനക്ക് ചുട്ടു തരുന്ന മണ്ണപ്പം കണ്ട് നീ ആഹ്ലാദിക്കുമായിരുന്നു. കുഞ്ഞിരാമേട്ടാ നിങ്ങള്‍ ഇപ്പോഴും അതൊന്നും മറന്നിട്ടില്ലേ? ഹും! എങ്ങിനെ മറക്കാന്‍?! ഇപ്പോള്‍ നീ ചുട്ടു തരുന്ന അപ്പത്തിലും അതൊക്കെ തന്നെയല്ലേ ഉള്ളത്!

Wednesday, June 8, 2011

കാഴ്ച്ചയുടെ ലോകം

കണ്ണിനു സുഖമുള്ള കാഴ്ചകളല്ല പലപ്പോഴും നമുക്ക് ചുറ്റും കാണുന്നത്. അപശ്രുതി കാതുകള്‍ക്ക് അരോജകമാകുന്നത് പോലെ അവലക്ഷണമാകുന്നവ കണ്ണുകള്‍ക്കും അപ്രിയങ്ങളാകുന്നു. ഒരു നിമിഷം മനസ്സില്‍ ഉടക്കി പോകുന്ന ചില കാഴ്ചകള്‍ ഉണ്ടാകാം. കണ്‍ വെട്ടത്തു നിന്ന് മറഞ്ഞാലും പിന്നെയും പിന്നെയും മനസ്സിന്‍റെ അഭ്രപാളികളില്‍ ആ ചിത്രം മിന്നി മറയും. വീണ്ടും വീണ്ടും കാണാന്‍ ആശിക്കുന്നത്. ഇനി ഒരിക്കലും കാണാന്‍ ഇടവരുത്തരുതേ എന്ന് മനമുരുകി ആഗ്രഹിക്കുന്നത്. കാഴ്ച്ചയുടെ ലോകം ഇങ്ങിനെയൊക്കെയാണ്.

Saturday, June 4, 2011

മുട്ടിപ്പരലിനെ തട്ടി പിടിച്ച കാലം..

അമ്മായിമ്മ പൂട്ടാ, വാലുമ്മ പുള്ളി, കോട്ടി...അങ്ങിനെ എന്തൊക്കെ മീനുകള്‍..ഓരോ തട്ടിനും ഒരു കൂട്ടം! എല്ലാം കൂടി ചേമ്പിന്‍റെ ഇല കുംബിളാക്കി അതില്‍ വെള്ളം നിറച്ചു കിട്ടിയ മീനുമായി വീട്ടിലേക്കൊരു വരവുണ്ട്! ഏകദേശം മഗരിബ് ബാങ്കിന്‍റെ സമയമായിട്ടുണ്ടാവും. ദൂരെ നിന്ന് തന്നെ ചൂരലും പിടിച്ചു വരവേല്‍ക്കാന്‍ നില്‍ക്കുന്ന ബാപ്പയെ കാണാം....രാത്രി , തുടയിലെ ചൂരല്‍ പാട് പോകാന്‍ ഉമ്മ എന്തൊക്കെയോ വെച്ച് തിരുമ്മി തരും. കണ്ണുനീര്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി തലയിണ നനയുമ്പോള്‍ മുഖം തലയിണയില്‍ ഒന്ന് കൂടി അമര്‍ത്തി വെക്കും. തേങ്ങലിന്‍റെ ശബ്ദം പുറത്തു പോകാതിരിക്കാന്‍. കണ്ണുനീരിനു ഉപ്പിന്‍റെ രസമാണെന്ന് അറിഞ്ഞ നാളുകള്‍!

Monday, May 30, 2011

എന്‍റെ നിഴല്‍ പാടുകള്‍

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത എന്‍റെ നിഴല്‍ പാടുകള്‍ എന്നെ വേട്ടയാടുന്നു. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍, ഉണങ്ങാത്ത ചില മുറിവുകള്‍. വെച്ചുകെട്ടലുകള്‍‍ക്കിടയിലൂടെ നീരോലിക്കുമ്പോള്‍ വേദനിക്കുന്നത് മറ്റാര്‍ക്കൊക്കെയോ ആണ്. ഇരുണ്ട വിജനതയിലൂടെ ആയിരുന്നോ എന്‍റെ യാത്ര?..കണ്ണടച്ചു സ്വയം ഇരുട്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും. അപ്പോഴൊക്കെയും പിറകില്‍ നിന്നുള്ള വിളികള്‍ എനിക്ക് ചുറ്റും ഒരു കാന്ത വലയം സൃഷ്ട്ടിച്ചിരുന്നു. കെട്ടുറപ്പുള്ള ചുറ്റുപാടില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചപ്പോള്‍ ബന്ധങ്ങള്‍ തീര്‍ത്ത കുരുക്കുകളില്‍ അറിയാതെ തല കുനിച്ചു കൊടുക്കേണ്ടി വന്നു. ഇനിയുള്ള യാത്രകള്‍ തികച്ചും യാന്ത്രികം മാത്രം.

Thursday, August 26, 2010

ചലച്ചിത്രം ഇന്ത്യയിൽ


കണ്ടു പിടിച്ച നാളുകളിൽതന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാൽക്കെ അത്തരത്തിൽ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാൻ തുടങ്ങി. പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. ശാന്താറാം, പി.സി. ബറുവ, ദേവകീബോസ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തിൽ പ്രവർത്തിച്ചവരാണ്. അർദീഷിർ ഇറാനിയുടെ ആലം ആറയാണ്(1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. ബോംബെയിലെ പ്രഭാതും രഞ്ജിത്തും കൽക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. ശാന്താറാമും ബിമൽ റോയിയും ഗുരു ദത്തും ശ്രദ്ധാർഹങ്ങളായ ചില സാമൂഹ്യചിന്തകൾ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ൽ പുറത്തുവന്ന പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നല്കി. എന്നാൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ്. മൃണാൾ സെന്നിന്റെ ഭുവൻഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. മണി കൗൾ (ഉസ്കി റോട്ടി, ദുവിധ), കുമാർ സാഹ്‌നി (മായദർപൺ), അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, കഥാപുരുഷൻ), ശ്യാം ബെനഗൽ (ആങ്കുർ), ഗിരീഷ് കർണാട് (കാട്), ബി.വി.കാരന്ത് (ചോമനദുഡി), ഗിരീഷ് കാസറവള്ളി(തബരനകഥെ), ഗൗതം ഘോഷ്, കേതൻമേത്ത, ഗോവിന്ദ് നിഹലാനി, അരവിന്ദൻ (പോക്കുവെയിൽ, തമ്പ്, എസ്തപ്പാൻ)-ഈ പട്ടിക വലുതാണ്. 1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരൻ, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോൾ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു. അമ്പതുകളിൽ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത്.

ചലച്ചിത്രം


16 mm സ്പ്രിങ് ബോളെക്സ് H16 റിഫ്ളെക്സ് ക്യാമറ

നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയൊഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ, ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം.
ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നു. ചില ചലച്ചിത്രങ്ങൾ സംഭാഷണങ്ങൾ മറ്റ് ഭാഷകളിലേക്കു തർജ്ജമ ചെയ്തു അന്തർദേശീയ തലത്തിൽ പ്രശസ്തമായിട്ടുണ്ട്.
ചലച്ചിത്രങ്ങൾ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങൾ അതിവേഗത്തിൽ തുടർച്ചയായി കാണിക്കുമ്പോൾ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാർദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങൾ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്നു.
ചലിക്കുന്ന ചിത്രത്തിൽ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയൊഗിക്കാറുണ്ട്. എന്നിരുന്നാലും "സിനിമ" എന്ന ഇംഗ്ലീഷ് വാക്കാണു ഏറ്റവും അധികമായി ഉപയൊഗിക്കുപ്പെടുന്നത്.

Monday, August 23, 2010

കോടിയുടെ വില്ലയും ജോബിയുടെ ദുഃഖവും

കഷ്‌ടം... അല്ലാതെന്തു പറയാന്‍. ഐഡിയാ സ്‌റ്റാര്‍ സിങര്‍ എന്ന ബ്രഹ്‌മാണ്ഡ റിയാലിറ്റി ഷോയിലൂടെ കോടി വിലയുള്ള വീടു സ്വന്തമാക്കിയ ജോബി ജോണ്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ഇ മെയിലില്‍ ലഭിച്ച ഒരു വാര്‍ത്ത വായിച്ചപ്പോള്‍ കഷ്‌ടകാലന്റെ മനസില്‍ തോന്നിയത്‌ ഇങ്ങനെയാണ്‌. ഒരു കോടി രൂപയുടെ വീട്ടില്‍ കഴിയാന്‍ ജോബിക്ക്‌ ഇനിയും 40 ലക്ഷത്തോളം രൂപ മുടക്കേണ്ടതുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കുടിലില്‍നിന്ന്‌ കൊട്ടാരത്തിലേക്ക്‌ ജോബി പൊരുതിക്കയറിയതു കണ്ട്‌ ആഹ്‌ളാദിച്ച മലയാളി പ്രേക്ഷകര്‍ക്ക്‌ ദുഃഖം നല്‍കുന്നതാണ്‌ ജോബിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയെന്ന്‌ പറയാതെ വയ്യ. 

കോഴിക്കോട്‌ തൊട്ടില്‍പ്പാലത്തിനടുത്ത്‌ ചാപ്പാംതോട്ടമെന്ന ഗ്രാമത്തില്‍ ഒരു ചെറിയ കുടിലാണ്‌ ജോബിയുടെ വീട്‌. അതിനടുത്തു തന്നെ സുഹൃത്തുക്കളുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ പിന്നീട്‌ ഒരു വീട്‌ ജോബിയ്‌ക്ക് ലഭിച്ചു. അങ്ങനെയുള്ള ജോബി ഏഷ്യാനെറ്റിലെ സ്‌റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ അഞ്ചു ലക്ഷത്തില്‍പരം എസ്‌എംഎസുകളും നല്ല മാര്‍ക്കും നേടിയാണ്‌ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ജേതാവായത്‌. വീടുപോലും സ്വന്തമായില്ലാതെ കഷ്‌ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും ഇടയില്‍ നിന്നാണ്‌ ജോബി സ്‌റ്റാര്‍ സിംഗറില്‍ പാടാന്‍ വന്നത്‌. മത്സരശേഷം ഒരുകോടി രൂപയുടെ വീടിന്റെ രേഖകള്‍ സ്‌റ്റാര്‍സിംഗര്‍ സ്‌പോണ്‍സറായ ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ് പ്രതിനിധിയുടെ കൈയില്‍ നിന്ന്‌ ഗ്രാന്റ്‌ ഫിനാലെ വേദിയില്‍ ജോബി ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ രജിസ്‌ട്രേഷനും ടാക്‌സുമൊക്കെയായി 40 ലക്ഷം രൂപ ജോബി അടയ്‌ക്കണം. 

സമ്പന്നര്‍ക്കു തന്നെ 40 ലക്ഷം രൂപ വലിയ തുകയാണ്‌. അപ്പോഴാണ്‌ കൂലിപ്പണിക്കാരനായ ഒരു യുവാവിന്‌ ഇത്‌ കണ്ടെത്താനാകുമോ എന്ന ചോദ്യം ഉയരുന്നത്‌. കൊട്ടിഘോഷിച്ചു ഫൈനല്‍ നടത്തി ചാനലും സമ്മാനം നല്‍കി ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സും അവരുടെ ഉത്തരവാദിത്തം നിറവേറ്റിയെന്ന്‌ അഹങ്കരിക്കുന്നതിനിടയില്‍ ഈ കാഴ്‌ച കണ്ടില്ലെന്നു നടക്കുന്നത്‌ ശരിയാണോ.? അല്ലെന്നാണ്‌ കഷ്‌ടകാലന്‌ തോന്നുന്നത്‌. ചാനലിനും സ്‌പോണ്‍സര്‍ക്കും ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തവും ഇല്ലേ? 

എസ്‌എംഎസ്‌കള്‍ വഴി ലക്ഷക്കണക്കിന്‌ രൂപ ജോബി ചാനലിനും മറ്റും നേടിക്കൊടുത്തിട്ടുണ്ട്‌. ഒരു എസ്‌എംഎസിന്‌ മൂന്നു രൂപയാണത്രേ. അങ്ങനെയെങ്കില്‍ ഫൈനലിന്‌ മാത്രം ജോബിയുടെ പേരില്‍ 15 ലക്ഷത്തില്‍ ഏറെ രൂപയുടെ എസ്‌എംഎസ്‌ വന്നിട്ടുണ്ട്‌. ഒരു സീസണ്‍ മുഴുവന്‍ എത്തിയ എസ്‌എംഎസിന്റെ കണക്കു നോക്കിയാല്‍ ഇതു ചിലപ്പോള്‍ ഒരു കോടി കവിയുകയില്ലേ? അതില്‍നിന്ന്‌ കുറച്ചൊരു തുക ജോബി നല്‍കി സഹായിക്കാന്‍ ചാനല്‍ മുന്നോട്ടുവരേണ്ടതില്ലേ? ഏഷ്യാനെറ്റും ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സും ഇക്കാര്യത്തേക്കുറിച്ച്‌ പിന്നീട്‌ സംസാരിക്കാമെന്ന്‌ സമ്മതിച്ചതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 

കറുത്ത പുസ്തകത്തിലെ വെളിപാടുകള്‍


റഷ്യയില്‍ ലെനിന്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം തുടങ്ങിവെച്ച കാലത്ത് കമ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ സ്ഥാപകരില്‍പ്പെട്ട ബിയാട്രീസ്-സിഡ്‌നി വെബ് ദമ്പതിമാര്‍ പ്രസിദ്ധീകരിച്ച 1200 പേജുള്ള പുസ്തകത്തിന് അവരിട്ട പേര് 'സോവിയറ്റ് കമ്യൂണിസം -ഒരു പുതിയ നാഗരികത' എന്നാണ്. പിന്നീട് സ്റ്റാലിന്റെ ഭീകരഭരണത്തിന് കീഴില്‍ പട്ടിണിമരണം വ്യാപകമായപ്പോള്‍ ആ രാജ്യം സന്ദര്‍ശിച്ച ബര്‍ണാഡ്ഷാ അവിടെ കണ്ടത് അമിതഭക്ഷണം മൂലം തടിച്ചുകൊഴുത്ത മനുഷ്യരെ മാത്രമാണത്രേ. 1934-ല്‍ ഈ 'കക്ഷി'യെ നേരിട്ട് സന്ദര്‍ശിച്ച് സംഭാഷണം നടത്തിയശേഷം എച്ച്.ജി. വെല്‍സ് എഴുതി: ''സ്റ്റാലിനെപ്പോലെ ഉദാരശീലനും നീതിനിഷ്ഠനും സത്യസന്ധനുമായ വേറൊരു മനുഷ്യനെ ഈ ഭൂമുഖത്തൊരിടത്തും കണ്ടെത്താനാവില്ല.''

പ്രശസ്തരായ ഈ എഴുത്തുകാരെല്ലാം സത്യത്തില്‍ നിന്നു ഏറെ ദൂരത്തായിരുന്നു എന്ന് പില്‍ക്കാലപഠനങ്ങള്‍ വ്യക്തമാക്കി. അതൊന്നും തിരിച്ചറിയാനാവാത്തവിധം പ്രത്യയശാസ്ത്രതിമരം ബാധിച്ച കമ്യൂണിസ്റ്റുകാര്‍ ഇന്ന് കേരളത്തിലും ബംഗാളിലും മാത്രമേയുള്ളൂ. കടുത്ത കമ്യൂണിസവിരോധത്തിന്റെ ഫലമാണ് ഇതുപോലുള്ള നിരീക്ഷണങ്ങള്‍ എന്നുപറയുന്നവര്‍ ധാരാളമുണ്ടാവും. കമ്യൂണിസത്തെപ്പറ്റി കേരളീയര്‍ക്കുള്ള അറിവ് മുഴുവനും തന്നെ സോവിയറ്റ് യൂണിയന്റെ പ്രാബല്യകാലത്ത് പാര്‍ട്ടി മാധ്യമങ്ങളിലൂടെയും സഹയാത്രികരിലൂടെയും കൈവന്നതത്രെ. അവയില്‍ പൊതുവെ പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തനങ്ങളും അത്യാകഷര്‍കങ്ങളായി ചിത്രീകരിക്കപ്പെട്ടിരുന്നു.

മാര്‍ക്‌സ്-ലെനിന്‍-സ്റ്റാലിന്‍-മാവോമാരും അവരുടെ പിന്‍ഗാമികളും ചെയ്തുകൂട്ടിയ വന്‍കാര്യങ്ങളുടെ സഞ്ചിതചരിത്രം ഈയിടെ പുസ്തകരൂപത്തില്‍ പുറത്തുവന്നു. കമ്യൂണിസത്തോട് കടുത്ത വിരോധമോ അന്ധമായ ആരാധനാഭാവമോ പുലര്‍ത്തുന്നവരല്ല ഗ്രന്ഥകര്‍ത്താക്കള്‍. മുന്‍വിധികള്‍ക്ക് വഴിപ്പെടാതെ വസ്തുനിഷ്ഠവും സത്യസന്ധവുമായ രീതിയില്‍ വിവരങ്ങള്‍ ശേഖരിച്ച് അനുവാചകസമക്ഷം അവതരിപ്പിക്കുന്ന വിശിഷ്ട കൃതിയാണത്. പ്രശസ്ത പണ്ഡിതന്മാരായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരാണ് അക്കാര്യം നിര്‍വഹിച്ചത്. റഷ്യ, പോളണ്ട്, ഹംഗറി തുടങ്ങി ചൈനയും വിയറ്റ്‌നാമും ക്യൂബയും ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളുടെ ആകെത്തുകയാണ് 'കമ്യൂണിസത്തിന്റെ കറുത്ത പുസ്തകം' The Black Book of Communism'. ഫ്രാന്‍സിലെ ശാസ്ത്രീയ ഗവേഷണ ദേശീയ കേന്ദ്രം ഡയറക്ടറും 'കമ്യൂണിസം' എന്ന ഫ്രഞ്ച് മാസികയുടെ പത്രാധിപരുമായ സ്റ്റെഫാന്‍ കുര്‍ത്വാ, സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ സവിശേഷപാണ്ഡിത്യം നേടിയ നിക്കൊളാസ് വേര്‍ത്ത്, ദേശാന്തരീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഐച്ഛികമായെടുത്തുപഠിച്ച ഷാന്‍ലൂയിപനേ, പോളിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ ഉപാധ്യക്ഷനും ആഭ്യന്തരവകുപ്പിന്റെ പുരാരേഖാ കമ്മീഷന്‍ അംഗവുമായ അന്ത്രേജ് പാകേ്‌സാസ്‌കി തുടങ്ങിയ പതിനൊന്നു പ്രസിദ്ധരായ എഴുത്തുകാര്‍ സഹകരിച്ച് രചിച്ച പുസ്തകമാണിത്.

മിഖായേല്‍ ഗോര്‍ബച്ചേവിന്റെ രംഗപ്രവേശത്തെത്തുടര്‍ന്ന് 1989ന് സോവിയറ്റ് സ്വേച്ഛാധിപത്യം തകര്‍ന്നടിഞ്ഞ പ്പോള്‍ അന്നുവരെ രഹസ്യഅറകളില്‍ സൂക്ഷിച്ചിരുന്ന പോലീസ് വകുപ്പിന്റെ ഔദ്യോഗിക രേഖകള്‍ ചരിത്രഗവേഷകര്‍ക്ക് ലഭ്യമായി. അവയില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഈ കൃതിക്ക് അഭൂതപൂര്‍വമായ വിശ്വാസ്യതയും ആധികാരികതയും നല്‍കുന്നത്.

മൂലകൃതി ഫ്രഞ്ചില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ജോനാഥന്‍ മര്‍ഫി, മാര്‍ക്ക് ക്രീമര്‍ എന്നിവരത്രേ. ഹാവാര്‍ഡ്-കേംബ്രിജ് സര്‍വകലാശാലകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അത് പ്രസിദ്ധീകരിക്കപ്പട്ടത്. 1917 ലെ ഒക്ടോബര്‍ വിപ്ലവം മുതല്‍ 1989ല്‍ അഫ്ഗാനിസ്താനിലുണ്ടായ സോവിയറ്റ് ആധിപത്യത്തിന്റെ പതനംവരെയുള്ള ഏഴ് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ചെയ്തുകൂട്ടിയ കൊടും പാതകങ്ങളുടെയും ഭീകരതയുടെയും അടിച്ചമര്‍ത്തലിന്റെയും വിവരമാണതെന്ന് മാര്‍ട്ടിന്‍ മാലിയ അവതാരികയില്‍ പറയുന്നു. 'ഭൂഖണ്ഡാത്മകമാനങ്ങളാര്‍ന്ന വന്‍ദുരന്തം' എന്നാണ് കുര്‍ത്വാ കമ്യൂണിസത്തെ വിശേഷിപ്പിക്കുന്നത്. അത് തുറന്നുവിട്ട ഭീകരതയ്ക്ക് ഇരയായിത്തീര്‍ന്നവരുടെ ആകെ സംഖ്യ എട്ടരക്കോടിക്കും പത്തുകോടിക്കും ഇടയിലത്രേ. മനുഷ്യരാശിയുടെ നീണ്ട ചരിത്രത്തില്‍ ഇത്ര വമ്പിച്ച വേറൊരു രാഷ്ട്രീയ നരഹത്യ നടന്നിട്ടില്ല. പുസ്തകം പുറത്തുവന്നപ്പോഴാണ് ഈ വസ്തുക്കളെല്ലാം ആദ്യമായെന്നോണം ഫ്രഞ്ചുകാരുടെ ബോധതലത്തില്‍ ആഴ്ന്നിറങ്ങിയത്. അതിന്റെ ഫലമായി വാദപ്രതിവാദങ്ങളുടെ ഒരു വന്‍ സുനാമിതന്നെ പെട്ടെന്നുയര്‍ന്ന് ഫ്രാന്‍സിലെങ്ങും കോളിളക്കം സൃഷ്ടിച്ചു.

കമ്യൂണിസം എന്ന ദുരന്തത്തിന്റെ സ്‌തോഭജനകമായ വിശദാംശങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് അജ്ഞാതമായിരുന്നില്ല. സ്റ്റാലിന്റെ ഗുലാഗുകള്‍, മാവോയുടെ സാംസ്‌കാരിക വിപ്ലവം, പോള്‍പോട്ടിന്റെ ഖെമര്‍ റൂഷ്, കമ്പോഡിയ, വിയറ്റ്‌നാം, ക്യൂബ, എത്യോപ്യ എന്നീ രാഷ്ട്രങ്ങളില്‍ നടന്ന കൂട്ടക്കൊലകള്‍ എത്ര പെട്ടെന്നാണ് ലോകജനത അതെല്ലാം മറന്നുകളഞ്ഞത്. മനുഷ്യന്റെ ഓര്‍മശക്തിക്ക് ദീര്‍ഘകാലം താങ്ങാനാവാത്ത ഞെട്ടലും നൊമ്പരവും പേറുന്ന വിവരങ്ങളാണവ.നാസിസത്തിന്റെ പേരില്‍ ഹിറ്റ്‌ലര്‍ കൊന്നത് രണ്ടരക്കോടി മനുഷ്യരെയത്രേ. പത്തുകൊല്ലമേ അത് ജീവിച്ചുള്ളൂ. നാസിസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ പത്തുകോടി ജനങ്ങളെ നിഷ്‌കരുണം ഉന്മൂലനം ചെയ്തശേഷം ഇന്നും ജീവനോടെ അവശേഷിക്കുന്ന കമൂണിസം എത്ര വിചിത്രമായ സാമൂഹിക-രാഷ്ട്രീയ പ്രതിഭാസമാണെന്ന് തിരിച്ചറിയാനാവൂ.

ഇന്ത്യയ്ക്ക് ഗാന്ധിജി നല്കിയതിന് സമാനമായ നേതൃത്വമാണ് ലെനിന്‍ റഷ്യയ്ക്ക് നല്കിയത് എന്ന് വി.ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷസഹയാത്രികര്‍ ഇവിടെ പറഞ്ഞുപരത്തി. ഗാന്ധിജിയെപ്പോലെ ലെനിനും അഹിംസയുടെ അപ്പോസ്തലന്‍ ആയിരുന്നുവെന്ന നുണക്കഥയ്ക്ക് ജനപ്രിയരൂപം നല്‍കി അവതരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. അത്തരം ധാരണകളുടെ പൊള്ളത്തമാണ് ഈ നവഗ്രന്ഥം മറനീക്കിക്കാട്ടുന്നത്.

1918 മാര്‍ച്ചില്‍ ലെനിന്റെ ദുര്‍ഭരണം ആറുമാസം തികയ്ക്കുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിന് റഷ്യന്‍ പൗരന്മാരെ രഹസ്യപ്പോലീസും പട്ടാളവും ചേര്‍ന്ന് കൊന്നൊടുക്കിയിരുന്നു. പണ്ടത്തെ സാര്‍ ചക്രവര്‍ത്തിമാരുടെ ദീര്‍ഘമായ ചരിത്രത്തിലാകെ വധശിക്ഷയ്ക്ക് വിധേയരായതിനേക്കാളുമധികം മനുഷ്യരെയാണ് ലെനിന്‍ ആറുമാസത്തിനുള്ള വകവരുത്തിയത്. ''തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ ഉരുക്കുമുഷ്ടി എന്ന പേരിലാണ് ലെനിന്‍ നേരിട്ട് രൂപപ്പെടുത്തിയ അധികാര സംവിധാനം (കമാന്‍ഡന്റ് സ്ട്രക്ചര്‍) അറിയപ്പെട്ടത്. ആ ഭീകര മര്‍ദനയന്ത്രം സ്റ്റാലിനും അതേപടി നിലനിര്‍ത്തി. 1922നും 1933നും ഇടയ്ക്ക് സ്റ്റാലിന്‍ മനപ്പൂര്‍വം സൃഷ്ടിച്ച ഭക്ഷ്യക്ഷാമത്തില്‍ മരണമടഞ്ഞത് 60 ലക്ഷം റഷ്യന്‍ പൗരന്മാരാണ്. കൊസാക്കുകള്‍, കുലാക്കുകള്‍, മൂരാച്ചികള്‍, ബൂര്‍ഷ്വാകള്‍ എന്നിങ്ങനെ ജനങ്ങളെ തരംതിരിച്ച് അവയില്‍ ഏതെങ്കിലുമൊരു വിഭാഗത്തില്‍പ്പെടുന്നതുതന്നെ കനത്ത കുറ്റമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കൂട്ടക്കൊല.

നാസിസം ജര്‍മനിയില്‍ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് റഷ്യയില്‍ ആരംഭിച്ച കമ്യൂണിസം നാസികളുടെ പതനത്തിനുശേഷവും അധികാരത്തില്‍ തുടര്‍ന്നു. മറ്റു പല ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. രണ്ടും അധര്‍മത്തില്‍ തഴച്ചുവളര്‍ന്ന പ്രസ്ഥാനങ്ങളാണെങ്കിലും കമ്യൂണിസത്തിന്റെ മുമ്പില്‍ നാസിസം താരതമ്യേന ചെറുതാണെന്ന് കുര്‍ത്വ നിരീക്ഷിക്കുന്നു. 

കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കൊല്ലപ്പെട്ടവരുടെയും പട്ടിണിമരണത്തിന് വിധേയരായവരുടെയും കൃത്യമായ കണക്ക് ഇപ്പോഴും വിവാദ വിഷയമാണ്. 'കറുത്ത പുസ്തക'ത്തില്‍ കൊടുത്തിരിക്കുന്നതിനേക്കാളേറെപ്പേരാണ് ബലിയാടുകളായതെന്നു ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു; മറ്റു ചിലര്‍ നേരെ മറിച്ചും. റഷ്യയിലെ ഭക്ഷ്യക്ഷാമം സ്റ്റാലിന്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് 'കറുത്തപുസ്തക'ത്തിലെ സാക്ഷ്യം. മനഃപൂര്‍വം ഉണ്ടാക്കിയതല്ല, മറിച്ച് സോവിയറ്റ് ഭരണകൂടത്തിന്റെ മണ്ടത്തരവും കെടുകാര്യസ്ഥതയും മൂലമുണ്ടായതാണ് അതെന്ന് ചരിത്രകാരനായ ആര്‍ക്‌ഗേറ്റി അഭിപ്രായപ്പെടുന്നു. ഭക്ഷ്യക്ഷാമം സ്റ്റാലിന്‍ മനഃപൂര്‍വം സൃഷ്ടിച്ചത് തന്നെയെന്നാണ് 'ദി ഗ്രേറ്റ് ടെറര്‍' എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കര്‍ത്താവ് റോബര്‍ട്ട് കോണ്‍ക്വസ്റ്റിന്റെ അഭിമതം.

ഇരുവ്യവസ്ഥിതിയിലും നരഹത്യ വ്യാപകമായും നിരന്തരമായും നടന്നു. അഞ്ചോ പത്തോ ലക്ഷമല്ല, കോടിക്കണക്കിന് മനുഷ്യരാണ് നാസി ജര്‍മനിയിലും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും കൊല്ലപ്പെട്ടത്. നാസിസത്തിലെന്നപോലെ കമ്യൂണിസത്തിലും വ്യക്തികളുടെ കുറ്റകൃത്യങ്ങളെന്നതിലേറെ വ്യവസ്ഥിതിയുടെ പ്രത്യക്ഷ ഫലങ്ങളാണവ. 858 പേജ് ദൈര്‍ഘ്യവും ഒന്നരക്കിലോ തൂക്കവുമുള്ള ഈ ബൃഹദ്ഗ്രന്ഥത്തിലൊരിടത്തും ഇന്ത്യയോ കേരളമോ പരാമര്‍ശിക്കപ്പെടുന്നില്ല. 823 മുതല്‍ 856 വരെ നീളുന്ന വിഷയസൂചികയില്‍ ബഹുഗ്ഗതം വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും ചേര്‍ത്തിട്ടുണ്ടെങ്കിലും ഇന്ത്യയോ കേരളമോ ഇ.എം.എസ്സോ എ.കെ.ജി.യോ അക്കൂട്ടത്തിലില്ല. അവരെ വിട്ടുകളയാനുള്ള കാരണം വ്യക്തമാക്കിയിട്ടുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പരമാധികാരത്തോടെ ഭരണംനടത്തിയിട്ടുള്ള പ്രദേശങ്ങള്‍ മാത്രമേ ഗ്രന്ഥകാരന്മാര്‍ പരിഗണിച്ചിട്ടുള്ളൂവെന്നുവരാം. ലെനിന്‍-സ്റ്റാലിന്‍-മാവോമാരുടെ മുമ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ വെറും വട്ടപ്പൂജ്യങ്ങളാണെന്ന് പാശ്ചാത്യപണ്ഡിതര്‍ തെറ്റിദ്ധരിച്ചതാവാനും ഇടയുണ്ട്. ഏതായാലും 'വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍' എഴുതിയ ഡോക്ടര്‍ തോമസ് ഐസക്കിന്റെ സൂക്ഷ്മദൃഷ്ടിയില്‍പ്പെട്ട സി.ഐ.എ. ബന്ധവും കോടിക്കണക്കിന് ഡോളറിന്റെ കൈമാറ്റവുമൊന്നും ഈ പുസ്തകത്തില്‍ ഇടംനേടിയില്ലെന്നത് കൗതുകാവഹംതന്നെ.